Wednesday, October 02, 2013

രണ്ടു കഥകൾ

രണ്ടു കഥകൾ

നിക്കാഹ് @ 16

നിക്കാഹിന്റെ പേരിൽ മാത്രം ബലാൽത്സംഗം ചെയ്യാൻ അധികാരം കിട്ടിയ ആ മനുഷ്യനെ സമൂഹവും അവളും ഭർത്താവ് എന്ന് വിളിച്ചു. ഭർത്താവ് പതിവ് പോലെ വിവസ്ത്രയാക്കി ഭോഗിക്കുന്ന സമയം കൊല്ല പരീക്ഷക്ക്‌ വേണ്ടി പഠിച്ചു വച്ച കവിത ഉരുവിട്ട് ഉറപ്പികുക ആയിരുന്നു അവൾ..

"ജാതി ചോദിക്കുന്നില്ല ഭഗനി "
എത്ര ആവർത്തിച്ചിട്ടും അവൾക്കു ബാക്കി ഓർമ്മ വന്നില്ല..

ആവേശത്തിനോടുവിൽ ഭർത്താവിൽ നിന്ന് സ്വതന്ത്ര ആയി വസ്ത്രം ധരിക്കുമ്പോൾ അവൾ സമാധാനിച്ചു..

എന്തായാലും എനിക്ക് കൊല്ല പരീക്ഷ എഴുതാൻ സാധിക്കില്ല..

എങ്കിലും അവൾ ആവർത്തിച്ച്‌ ഉരുവിട്ട്‌
"ജാതി ചോദിക്കുന്നില്ല ഭഗനി "

ദാമ്പത്യം

രാത്രി ജോലിക്കിടെ അവിചാരിതമായി വീട്ടിൽ എത്തിയ വ്രദ്ദനായ ആ ഭർത്താവ് വ്യകതമായി കണ്ടതാണ് തന്റെ വീട്ടിൽ നിന്നും ഓടി മറയുന്ന ചെറുപ്പകാരനായ ആ ഭാര്യ കാമുകനെ... ആ നിമഷം അവളെ കൊന്നും കളയണം എന്ന് എല്ലാ പുരുഷന മാരെ പോലെ ആ ഭർത്താവും കരുതി.

പക്ഷെ അടുത്ത നിമിഷം അയാൾ ചിന്തിച്ചു... അവൾ മരിച്ചാൽ തനിക്കു ആരാണ് പരിപ്പും പച്ചകറിയും പാചകം ചെയ്തു തരിക. ആരാണ് മുഷിഞ്ഞ തുണികൾ തിരുമ്പി അലക്കി ഇസ്തിരി ഇട്ടു തരിക. അത് കൊണ്ട് തന്നെ ആ ദാമ്പത്യം തുടരാൻ അയാൾ തീരു മാനിച്ചു
sanjupraveen7@gmail.com

No comments:

Post a Comment