ഒരു ക്രോസ് ചെക്ക്..!!!!!!!!!!!!!!!!!!!!!!!!!!!!!!
കഴിഞ്ഞ രണ്ടു ദിവസം ആയി ഇവിടെ മഴയാണ്.. വെറുതെ ചാറുന്ന പൂക്കളെ ലജ്ജ കൊണ്ട് തല കുനിയിപ്പിക്കുന്ന മഴ, തണുപ്പും കോടയും കൂടി അന്ദരീക്ഷത്തിനു ഒരു മണം,ഒരു സുഖകരമായ മണം.. ചോളം പുഴിങ്ങിയ പോലെ ഉള്ള ഒരു മണം ഞാൻ എന്റെ മുറിയെ ഇഷ്ട്ട പെടുന്ന .. ജെനാലപർദകൾ വലിച്ചിട്ടാൽ ഇരുട്ടും നിലാവും പരക്കുന്ന ഒരു മുറി. ഞാൻ എന്റെ മുറിയെ ചിലപ്പോ ഭൂഗർഭ അറ ആയി. സകൽപ്പികാറുണ്ട്... ചുറ്റും ജെലത്താൽ മൂടിയ ഒരു പേടകം.. ചിലപ്പോ തീവണ്ടി മുറി ആയി….സോഫയിൽ നിവർന്നു കിടന്നു ബെർത്തിൽ എന്ന പോലെ ഞാൻ പുസ്തകൾ വായിക്കുന്നു.. ഇടയ്ക്കു ജനാല വഴി പുറത്തേക്കു കണ്ണോടിക്കുന്നു.. വണ്ടി എത്ര ദൂരം പിന്നിട്ടാലും ഗോട്ടിഗിരി പോസ്റ്റ് ഓഫീസും മാരി അമ്മൻ കോവിലും മാത്രം കാണുന്നു..ഓടി മറയാത്ത കാഴ്ചകൾ.. ഓടി കൊണ്ടിരിക്കുന്ന വണ്ടി..ഞാൻ ഏറ്റവും ഇഷ്ട്ട പെടുന്ന യാത്രയും ട്രെയിൻ യാത്ര ആണ്..കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ആഴ്ചയിൽ ഒരു തവണ ഞാൻ അഞ്ചു വർഷം യാത്രചെയ്തു..മജെസ്റ്റിക് റെയിൽവേ സ്റ്റേഷനും ഭൂഗർഭ പാതയും എത്ര പരിചിത മുഖങ്ങളെ തന്നു..പിന്നീടു വർക്കലയിൽ നിന്ന് കൊച്ചിയിലേക്ക്, കൊഴികോട്ടു നിന്നും കൊച്ചിയിലേക്ക്..പിന്നീടു കുവൈറ്റ്, ഖത്തർ , അഫ്ഘാൻ, ഇറാഖ, എത്ര സ്ഥലങ്ങൾ.. യാത്രകളിൽ സർഗ ശക്തി പുനർ ജെനിക്കും എന്ന് വിജയൻ മാഷ് പറഞ്ഞു.. എന്റെ യാത്രകളിൽ ഒന്നും ജെനിച്ചില്ല..ഇക്കോണമി ക്ലാസ്സിലെ ഏതെങ്കിലും ഒരു ജനാല വാതിലിൽ ഞാൻ നരച്ച ആകാശം നോക്കി ഇരുന്നു.. വിധിയെ പഴിച്ചു.. .
കുഞ്ഞു നാളിൽ ഞങ്ങൾ ഇത്തരം ധാരാളം സങ്കൽപ്പ കളികളിൽ ഏർപെട്ടു.. അമ്മമ്മയുടെ അമ്മാവൻ ഒരിക്കൽ ഞങ്ങൾ കുട്ടികൾ എല്ലാം കൂടി ഇരിക്കുന്നതിനിടയിൽ വന്നിരുന്നു പ്രസ്താവിച്ചു..കുട്ടികൾ ചിന്തിക്കാനും പഠിക്കണം എന്ന്.. ഏട്ടൻ ചിന്തി ക്കാനും തുടങ്ങി..ഏട്ടൻ പണം ഉണ്ടാക്കുനതിനെ കുറിച്ച് ആണ് ചിന്തിക്കുന്നത് എന്ന് എന്നോട് പറഞ്ഞു.... ഇന്നും ഏട്ടൻ അതെ കുറിച്ച് മാത്രം ആണ് ചിന്തിക്കുന്നത് എന്ന് തോന്നാറുണ്ട് കാരണം എട്ടന് ഒന്നിനും സമയം തികയാറില്ല.. .. ഞാൻ ഒന്നും ചിന്തിച്ചില്ല .. ഒന്നും ചിന്തികാതെ ഞാൻ ഏട്ടനെക്കാൾ ഉയർന്നു..അത് കൊണ്ടാവാം എട്ടന് എന്നോട് ഒരു അകൽച്ച തോന്നിയതും..കിട്ടിയ പണം എല്ലാം ഏട്ടൻ ഒഴിഞ്ഞ കുട്ടികൂറ പൌഡ റിന്റെ തകര പാട്ടയിൽ സൂക്ഷിച്ചു വച്ചു.. ഞാൻ പാക്കറ്റിൽ ലഭിക്കുന്ന അച്ചാറുകളും, ഐസ് സ്റ്റിക്കും വാങ്ങി ഭക്ഷിച്ചു.. പകുതി ഏട്ടനും പങ്കു വച്ചു . ഏട്ടൻ രാവിലെ അമ്പല കുളത്തിൽ കുളിച്ചു.... ദീപാരാധന തൊഴുതു.. ഈശ്വരൻ സർവ വ്യപി എന്ന ലോക തത്വത്തിൽ വിശ്വസിച്ചു ഞാൻ കിടന്നുറങ്ങി.. എന്നിട്ടും ജീവിത മത്സരത്തിൽ ഏട്ടനെ ഞാൻ ഏറെ പിന്നോക്കം കടത്തി വെട്ടി.. ഒരു ക്രോസ് ചെക്ക്.. അതോടെ ഏട്ടൻ ദീപാരാധന തൊഴൽ നിർത്തി...
എല്ലാവരും പറയുന്നു ....വിശ്രമിക്കുക...എത്ര മനോഹരമായ നിർദേശം. പാത്രത്തിൽ മുറിച്ചു വച്ച പൂക്കളെ പോലെ .നീകം ചെയ്യപെടുന്ന ദിവസവും കാത്തു ക്ഷമയോടെ ശാന്തമായി വിശ്രമിക്കുക ..
വിശ്രമിക്കാൻ ആയി ഈ വരാന്തയിൽ ഇരിക്കുമ്പോൾ താഴെ ഗോട്ടിഗിരി പോസ്റ്റ് ഓഫീസ് കാണാം..അത് കൊണ്ട് തന്നെ ആവും എനിക്ക് ഒരു കത്ത് ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചത്.. പണ്ടൊക്കെ ഉദഗമണ്ടലത്ത് പഠിച്ചിരുന്നു കാലത്ത് എനിക്ക് കത്ത്കൾ ലഭിച്ചിരുന്നു.. അത് ലഭിക്കുന്ന നിമിഷം മുതൽ അത് തുറക്കുന്ന നിമിഷം, എന്റെ ഹ്രദയ മിടുപ്പുകൾ പെറുക്കി എടുക്കാമായിരുന്നു.. അമ്മമ്മയും, ആമിയോപ്പുവു മായിരുന്നു മായിരുന്നു കത്തുകൾ എഴുതിയിരുന്നത്.. അമ്മമ്മയുടെ കത്തുകളിൽ നിന്ന് ചക്ക പഴുത്തതും മാവു പൂത്തതും, അടുത്തയിടങ്ങളിൽ നടന്ന മരണത്തെ കുറിച്ചും അറിഞ്ഞു.. ആമി ഓപ്പുവിന്റെ കത്തുകളിൽ യാത്രകളെ പറ്റിയും പുസ്തകങ്ങളെ പറ്റിയും എഴുതി.. ഇവരെ കൂടാതെ എനിക്ക് കത്തുകൾ എഴുതിയിരുന്നത് ഗോധവരിയിലെ സായി റാം ആണ്.. ഏലൂർ ഗ്രാമത്തെ കുറിച്ചായിരുന്നു ആ കത്തുകൾ..അമ്മമ്മയും ആമി ഓപ്പുവും കത്ത് എഴുതാൻ ആവാത്ത ലോകത്തെക്ക് മടങ്ങി..സായി റാം ഫേസ് ബുക്കിലും അഭയം പ്രാപിച്ചു..
ബംഗ്ലൂരിൽ താമസം ആക്കിയ എന്റെ സഹോദരി വിളിച്ചു..ബുദ്ധി മതി ആയ ഒരു കുട്ടി ആണ് അവൾ. ഓമനത്തം തുളുമ്പുന്ന രണ്ടു കുട്ടികളും.. ഭർത്താവാകട്ടെ ഒരു പരമ മണ്ടനും.. ഭീമമായ സ്ത്രീധനം കൊടുത്തു ഇത്തരം മണ്ടന്മാർക്ക് പെണ്കുപട്ടികളെ പിടിച്ചു കൊടുക്കുന്നതോടെ ആ പെണ്കുുട്ടികളുടെ കഷ്ട്ടകാലം ആരംഭിക്കുന്നു.. പുരുഷത്വം ഇല്ലാത്ത നപുംസകങ്ങൾ ചോറു കാലയോടി…???? , തുണി ഇസ്തറി ഇട്ടോടി…??? എന്നൊക്കെ അലറി വിളിക്കും.. അമ്മയുടെ മുലപാൽ കുടിച്ചു വളർന്നവർ സ്ത്രീയെ ബഹുമാനിക്കും. സ്നേഹവും പരിചരണവും അവൾക്കു ആവശ്യം ആണ് എന്ന് മനസിലാക്കി പെരുമാറും..സംരക്ഷിക്കും….
മിക്കവാറും ദിവസങ്ങളിൽ എന്നെ ഉച്ച ഉറകത്തിൽ നിന്ന് ഉണർത്തുക അല്ലി അക്ക ആയിരിക്കും.എന്പതു വയസുള്ള അക്ക മാല കെട്ടി ജീവിക്കുന്നു.. രാമച്ച തുളസിയുടെ മണം ആണ് അക്കനു.. ഒരു മകൻ ഉണ്ടായതു ഒരു ലഹളയിൽ മരിച്ചു.. മറ്റാരും ഇല്ല.. ചെണ്ട്മല്ലി , കനകാംബരം, പിച്ചി , രാമച്ച തുളസി ഇല , എന്നിവ കൊണ്ട് മാല കെട്ടി അമ്പലങ്ങളിൽ വിൽക്കും.. എപ്പോളും വർത്തമാനം പറഞ്ഞു ചിരിക്കുന്ന ഒരു പാവം.. എന്നെ പോലെ ജീവിതത്തിൽ ഒറ്റപെട്ടു പോയ മറ്റൊരു ജെന്മം ."നീ അടുത്ത അവണിയിലെ വരുവോ..?" ഉത്തരത്തിനു കാത്തു നിൽകാതെ അക്ക പിന്നെയും പറഞ്ഞു..." എന്നാ ആവണി...ഒന്നും പാക്കണം എന്ന് ആശൈ ഇല്ലേ.. എന്നത് പാത്താ ഇനി അനന്തം വരുവ.."
ശെരി ആണ് ഇനി എന്ത് ഓണം.. ഞങ്ങളെ പോലുള്ള ഹതഭാഗ്യർക്ക് ഇനി എന്ത് ആഖോഷം ആണ് വിധിച്ചിട്ടു ഉള്ളത്..വേദന കൂടുതൽ വേദന,,, ക്ഷീണം കൂടുതൽ ക്ഷീണം.. ജീവിതം മുഴുവൻ പൊട്ടി ചിരി ആയിരിക്കും എന്ന് ഒരിക്കൽ ഞാൻ വിശ്വസിച്ചു.. ആജീവനാന്തം സ്നേഹിക്ക പെടുമെന്നും..
ഞാൻ ഒറ്റക്കാണ്.. എന്റെ മാതാ പിതാക്കൾ എന്നെ Mr.സഞ്ജു എന്ന് സംബോധന ചെയ്തു തുടങ്ങി.. പിതാവിനൊപ്പം ഞാൻ വളർന്നു എന്ന് കരുതിയിട്ടോ.. അതോ അച്ഛന്റെ ഉള്ളിലെ മകൻ മരിച്ചു കഴിഞ്ഞത് കൊണ്ടോ..? എനിക്ക് എന്റെ പ്രയത്നം കൊണ്ട് ജീവിതത്തിൽ പ്രധാന പെട്ടതൊന്നും നേടാൻ കഴിഞ്ഞില്ല..ആരുടെ മേലും ഞാൻ അവകാശം ഉന്നയിക്കുന്നും ഇല്ല.. എന്റെ മേൽ ഉടമസ്ഥത അവകാശം സ്ഥാപിക്കുവാൻ ആരും തുനിയുന്നു മില്ല..
കണ്ണുകളുടെ മൂടലിനെ കുറിച്ച് ഞാൻ അസ്വസ്ഥൻ ആവുന്നു..ഗർഭത്തിൽ പ്രവേശിച്ച നല് മുതൽ മനുഷ്യ വിധി എന്റെയും വിധിയായി ഞാൻ സ്വീകരിച്ചു കഴിഞ്ഞുവല്ലോ.. എങ്കിലും.. അപ്രതീഷിത മായി എത്തിയ കൊടും കാറ്റിലും ഇരിട്ടിലും പറക്കുന്ന ഒരു പകഷിയാണോ ഞാൻ.... വാസസ്ഥലമായ മരം കാണാതെ അതും തേടി പറക്കുന്നു ഒരു പക്ഷി…….
sanjupraveen7@gmail.com
കഴിഞ്ഞ രണ്ടു ദിവസം ആയി ഇവിടെ മഴയാണ്.. വെറുതെ ചാറുന്ന പൂക്കളെ ലജ്ജ കൊണ്ട് തല കുനിയിപ്പിക്കുന്ന മഴ, തണുപ്പും കോടയും കൂടി അന്ദരീക്ഷത്തിനു ഒരു മണം,ഒരു സുഖകരമായ മണം.. ചോളം പുഴിങ്ങിയ പോലെ ഉള്ള ഒരു മണം ഞാൻ എന്റെ മുറിയെ ഇഷ്ട്ട പെടുന്ന .. ജെനാലപർദകൾ വലിച്ചിട്ടാൽ ഇരുട്ടും നിലാവും പരക്കുന്ന ഒരു മുറി. ഞാൻ എന്റെ മുറിയെ ചിലപ്പോ ഭൂഗർഭ അറ ആയി. സകൽപ്പികാറുണ്ട്... ചുറ്റും ജെലത്താൽ മൂടിയ ഒരു പേടകം.. ചിലപ്പോ തീവണ്ടി മുറി ആയി….സോഫയിൽ നിവർന്നു കിടന്നു ബെർത്തിൽ എന്ന പോലെ ഞാൻ പുസ്തകൾ വായിക്കുന്നു.. ഇടയ്ക്കു ജനാല വഴി പുറത്തേക്കു കണ്ണോടിക്കുന്നു.. വണ്ടി എത്ര ദൂരം പിന്നിട്ടാലും ഗോട്ടിഗിരി പോസ്റ്റ് ഓഫീസും മാരി അമ്മൻ കോവിലും മാത്രം കാണുന്നു..ഓടി മറയാത്ത കാഴ്ചകൾ.. ഓടി കൊണ്ടിരിക്കുന്ന വണ്ടി..ഞാൻ ഏറ്റവും ഇഷ്ട്ട പെടുന്ന യാത്രയും ട്രെയിൻ യാത്ര ആണ്..കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ആഴ്ചയിൽ ഒരു തവണ ഞാൻ അഞ്ചു വർഷം യാത്രചെയ്തു..മജെസ്റ്റിക് റെയിൽവേ സ്റ്റേഷനും ഭൂഗർഭ പാതയും എത്ര പരിചിത മുഖങ്ങളെ തന്നു..പിന്നീടു വർക്കലയിൽ നിന്ന് കൊച്ചിയിലേക്ക്, കൊഴികോട്ടു നിന്നും കൊച്ചിയിലേക്ക്..പിന്നീടു കുവൈറ്റ്, ഖത്തർ , അഫ്ഘാൻ, ഇറാഖ, എത്ര സ്ഥലങ്ങൾ.. യാത്രകളിൽ സർഗ ശക്തി പുനർ ജെനിക്കും എന്ന് വിജയൻ മാഷ് പറഞ്ഞു.. എന്റെ യാത്രകളിൽ ഒന്നും ജെനിച്ചില്ല..ഇക്കോണമി ക്ലാസ്സിലെ ഏതെങ്കിലും ഒരു ജനാല വാതിലിൽ ഞാൻ നരച്ച ആകാശം നോക്കി ഇരുന്നു.. വിധിയെ പഴിച്ചു.. .
കുഞ്ഞു നാളിൽ ഞങ്ങൾ ഇത്തരം ധാരാളം സങ്കൽപ്പ കളികളിൽ ഏർപെട്ടു.. അമ്മമ്മയുടെ അമ്മാവൻ ഒരിക്കൽ ഞങ്ങൾ കുട്ടികൾ എല്ലാം കൂടി ഇരിക്കുന്നതിനിടയിൽ വന്നിരുന്നു പ്രസ്താവിച്ചു..കുട്ടികൾ ചിന്തിക്കാനും പഠിക്കണം എന്ന്.. ഏട്ടൻ ചിന്തി ക്കാനും തുടങ്ങി..ഏട്ടൻ പണം ഉണ്ടാക്കുനതിനെ കുറിച്ച് ആണ് ചിന്തിക്കുന്നത് എന്ന് എന്നോട് പറഞ്ഞു.... ഇന്നും ഏട്ടൻ അതെ കുറിച്ച് മാത്രം ആണ് ചിന്തിക്കുന്നത് എന്ന് തോന്നാറുണ്ട് കാരണം എട്ടന് ഒന്നിനും സമയം തികയാറില്ല.. .. ഞാൻ ഒന്നും ചിന്തിച്ചില്ല .. ഒന്നും ചിന്തികാതെ ഞാൻ ഏട്ടനെക്കാൾ ഉയർന്നു..അത് കൊണ്ടാവാം എട്ടന് എന്നോട് ഒരു അകൽച്ച തോന്നിയതും..കിട്ടിയ പണം എല്ലാം ഏട്ടൻ ഒഴിഞ്ഞ കുട്ടികൂറ പൌഡ റിന്റെ തകര പാട്ടയിൽ സൂക്ഷിച്ചു വച്ചു.. ഞാൻ പാക്കറ്റിൽ ലഭിക്കുന്ന അച്ചാറുകളും, ഐസ് സ്റ്റിക്കും വാങ്ങി ഭക്ഷിച്ചു.. പകുതി ഏട്ടനും പങ്കു വച്ചു . ഏട്ടൻ രാവിലെ അമ്പല കുളത്തിൽ കുളിച്ചു.... ദീപാരാധന തൊഴുതു.. ഈശ്വരൻ സർവ വ്യപി എന്ന ലോക തത്വത്തിൽ വിശ്വസിച്ചു ഞാൻ കിടന്നുറങ്ങി.. എന്നിട്ടും ജീവിത മത്സരത്തിൽ ഏട്ടനെ ഞാൻ ഏറെ പിന്നോക്കം കടത്തി വെട്ടി.. ഒരു ക്രോസ് ചെക്ക്.. അതോടെ ഏട്ടൻ ദീപാരാധന തൊഴൽ നിർത്തി...
എല്ലാവരും പറയുന്നു ....വിശ്രമിക്കുക...എത്ര മനോഹരമായ നിർദേശം. പാത്രത്തിൽ മുറിച്ചു വച്ച പൂക്കളെ പോലെ .നീകം ചെയ്യപെടുന്ന ദിവസവും കാത്തു ക്ഷമയോടെ ശാന്തമായി വിശ്രമിക്കുക ..
വിശ്രമിക്കാൻ ആയി ഈ വരാന്തയിൽ ഇരിക്കുമ്പോൾ താഴെ ഗോട്ടിഗിരി പോസ്റ്റ് ഓഫീസ് കാണാം..അത് കൊണ്ട് തന്നെ ആവും എനിക്ക് ഒരു കത്ത് ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചത്.. പണ്ടൊക്കെ ഉദഗമണ്ടലത്ത് പഠിച്ചിരുന്നു കാലത്ത് എനിക്ക് കത്ത്കൾ ലഭിച്ചിരുന്നു.. അത് ലഭിക്കുന്ന നിമിഷം മുതൽ അത് തുറക്കുന്ന നിമിഷം, എന്റെ ഹ്രദയ മിടുപ്പുകൾ പെറുക്കി എടുക്കാമായിരുന്നു.. അമ്മമ്മയും, ആമിയോപ്പുവു മായിരുന്നു മായിരുന്നു കത്തുകൾ എഴുതിയിരുന്നത്.. അമ്മമ്മയുടെ കത്തുകളിൽ നിന്ന് ചക്ക പഴുത്തതും മാവു പൂത്തതും, അടുത്തയിടങ്ങളിൽ നടന്ന മരണത്തെ കുറിച്ചും അറിഞ്ഞു.. ആമി ഓപ്പുവിന്റെ കത്തുകളിൽ യാത്രകളെ പറ്റിയും പുസ്തകങ്ങളെ പറ്റിയും എഴുതി.. ഇവരെ കൂടാതെ എനിക്ക് കത്തുകൾ എഴുതിയിരുന്നത് ഗോധവരിയിലെ സായി റാം ആണ്.. ഏലൂർ ഗ്രാമത്തെ കുറിച്ചായിരുന്നു ആ കത്തുകൾ..അമ്മമ്മയും ആമി ഓപ്പുവും കത്ത് എഴുതാൻ ആവാത്ത ലോകത്തെക്ക് മടങ്ങി..സായി റാം ഫേസ് ബുക്കിലും അഭയം പ്രാപിച്ചു..
ബംഗ്ലൂരിൽ താമസം ആക്കിയ എന്റെ സഹോദരി വിളിച്ചു..ബുദ്ധി മതി ആയ ഒരു കുട്ടി ആണ് അവൾ. ഓമനത്തം തുളുമ്പുന്ന രണ്ടു കുട്ടികളും.. ഭർത്താവാകട്ടെ ഒരു പരമ മണ്ടനും.. ഭീമമായ സ്ത്രീധനം കൊടുത്തു ഇത്തരം മണ്ടന്മാർക്ക് പെണ്കുപട്ടികളെ പിടിച്ചു കൊടുക്കുന്നതോടെ ആ പെണ്കുുട്ടികളുടെ കഷ്ട്ടകാലം ആരംഭിക്കുന്നു.. പുരുഷത്വം ഇല്ലാത്ത നപുംസകങ്ങൾ ചോറു കാലയോടി…???? , തുണി ഇസ്തറി ഇട്ടോടി…??? എന്നൊക്കെ അലറി വിളിക്കും.. അമ്മയുടെ മുലപാൽ കുടിച്ചു വളർന്നവർ സ്ത്രീയെ ബഹുമാനിക്കും. സ്നേഹവും പരിചരണവും അവൾക്കു ആവശ്യം ആണ് എന്ന് മനസിലാക്കി പെരുമാറും..സംരക്ഷിക്കും….
മിക്കവാറും ദിവസങ്ങളിൽ എന്നെ ഉച്ച ഉറകത്തിൽ നിന്ന് ഉണർത്തുക അല്ലി അക്ക ആയിരിക്കും.എന്പതു വയസുള്ള അക്ക മാല കെട്ടി ജീവിക്കുന്നു.. രാമച്ച തുളസിയുടെ മണം ആണ് അക്കനു.. ഒരു മകൻ ഉണ്ടായതു ഒരു ലഹളയിൽ മരിച്ചു.. മറ്റാരും ഇല്ല.. ചെണ്ട്മല്ലി , കനകാംബരം, പിച്ചി , രാമച്ച തുളസി ഇല , എന്നിവ കൊണ്ട് മാല കെട്ടി അമ്പലങ്ങളിൽ വിൽക്കും.. എപ്പോളും വർത്തമാനം പറഞ്ഞു ചിരിക്കുന്ന ഒരു പാവം.. എന്നെ പോലെ ജീവിതത്തിൽ ഒറ്റപെട്ടു പോയ മറ്റൊരു ജെന്മം ."നീ അടുത്ത അവണിയിലെ വരുവോ..?" ഉത്തരത്തിനു കാത്തു നിൽകാതെ അക്ക പിന്നെയും പറഞ്ഞു..." എന്നാ ആവണി...ഒന്നും പാക്കണം എന്ന് ആശൈ ഇല്ലേ.. എന്നത് പാത്താ ഇനി അനന്തം വരുവ.."
ശെരി ആണ് ഇനി എന്ത് ഓണം.. ഞങ്ങളെ പോലുള്ള ഹതഭാഗ്യർക്ക് ഇനി എന്ത് ആഖോഷം ആണ് വിധിച്ചിട്ടു ഉള്ളത്..വേദന കൂടുതൽ വേദന,,, ക്ഷീണം കൂടുതൽ ക്ഷീണം.. ജീവിതം മുഴുവൻ പൊട്ടി ചിരി ആയിരിക്കും എന്ന് ഒരിക്കൽ ഞാൻ വിശ്വസിച്ചു.. ആജീവനാന്തം സ്നേഹിക്ക പെടുമെന്നും..
ഞാൻ ഒറ്റക്കാണ്.. എന്റെ മാതാ പിതാക്കൾ എന്നെ Mr.സഞ്ജു എന്ന് സംബോധന ചെയ്തു തുടങ്ങി.. പിതാവിനൊപ്പം ഞാൻ വളർന്നു എന്ന് കരുതിയിട്ടോ.. അതോ അച്ഛന്റെ ഉള്ളിലെ മകൻ മരിച്ചു കഴിഞ്ഞത് കൊണ്ടോ..? എനിക്ക് എന്റെ പ്രയത്നം കൊണ്ട് ജീവിതത്തിൽ പ്രധാന പെട്ടതൊന്നും നേടാൻ കഴിഞ്ഞില്ല..ആരുടെ മേലും ഞാൻ അവകാശം ഉന്നയിക്കുന്നും ഇല്ല.. എന്റെ മേൽ ഉടമസ്ഥത അവകാശം സ്ഥാപിക്കുവാൻ ആരും തുനിയുന്നു മില്ല..
കണ്ണുകളുടെ മൂടലിനെ കുറിച്ച് ഞാൻ അസ്വസ്ഥൻ ആവുന്നു..ഗർഭത്തിൽ പ്രവേശിച്ച നല് മുതൽ മനുഷ്യ വിധി എന്റെയും വിധിയായി ഞാൻ സ്വീകരിച്ചു കഴിഞ്ഞുവല്ലോ.. എങ്കിലും.. അപ്രതീഷിത മായി എത്തിയ കൊടും കാറ്റിലും ഇരിട്ടിലും പറക്കുന്ന ഒരു പകഷിയാണോ ഞാൻ.... വാസസ്ഥലമായ മരം കാണാതെ അതും തേടി പറക്കുന്നു ഒരു പക്ഷി…….
sanjupraveen7@gmail.com
No comments:
Post a Comment